ഷൂ കീറിപ്പോയി, അളിയന്റെ കല്യാണത്തിനു പങ്കെടുക്കാനായില്ല; സങ്കടത്താല്‍ ചികിത്സ തേടി യുവാവ്

ഷൂ കീറിപ്പോയതിനെത്തുടര്‍ന്ന് അളിയന്റെ കല്യാണത്തില്‍ പങ്കെടുക്കാനായില്ല. മാനസിക സമ്മര്‍ദ്ദം കയറി യുവാവ് ആശുപത്രിയില്‍ ചികിത്സ േതടി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ചികിത്സ തേടിയതിനു പിന്നാലെ ഗ്യാനേന്ദ്ര ബന്‍ ത്രിപാഠി ഷൂ വാങ്ങിയ കടയുടെ മുതലാളിക്കെതിരെയും നോട്ടീസ് അയച്ചു. ഷൂവിന് ആറു മാസം വാറന്റിയുണ്ടെന്ന് പറഞ്ഞ് തന്നെ പറ്റിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്.

തന്റെ സ്വന്തം അളിയന്റെ കല്യാണത്തിനു പങ്കെടുക്കാനാവാത്തത് കടുത്ത മാനസിക സമ്മര്‍ദമാണ് ത്രിപാഠിക്കുണ്ടാക്കിയത്. സങ്കടം കൂടിയപ്പോള്‍ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നും വാങ്ങിച്ചുകഴിക്കേണ്ടി വന്നു. ഏറെ ഇഷ്ടപ്പെട്ട് വാങ്ങിയ ഷൂ മികച്ച ബ്രാന്‍ഡിലുള്ളതാണെന്നും ആറുമാസം വാറന്റിയുണ്ടെന്നു കടയുടമ നുണ പറഞ്ഞതും ത്രിപാഠിക്ക് സഹിക്കാനായില്ല. അഡ്വക്കേറ്റ് ആയി ജോലി ചെയ്യുകയാണ് ത്രിപാഠി. ആറുമാസം വാറന്റി പറഞ്ഞ ഷൂ ആറു ദിവസത്തിനകം കീറിനശിച്ചതാണ് ത്രിപാഠിയെ ചൊടിപ്പിച്ചത്.

1200 രൂപ ഷൂ, 2100രൂപ ഹോസ്പിറ്റല്‍ റജിസ്ട്രേഷനും 10,000 രൂപ ചികിത്സയ്ക്കും ചിലവായിട്ടുണ്ടെന്നും ഈ നഷ്ടപരിഹാരം തനിക്ക് ലഭിക്കണമെന്നും ത്രിപാഠി ആവശ്യപ്പെടുന്നു. 50ശതമാനം ഓഫറിലാണ് ത്രിപാഠി കടയില്‍ നിന്നും ഷൂ വാങ്ങിയത്.

Related Articles

Back to top button