മഞ്ജു വാര്യരുടെ പോർണോ വീഡിയോ ഉണ്ടാക്കി എന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാവും; “ടീച്ചറുടെ പോർണോ വീഡിയോ ഉണ്ടാക്കി എന്ന് പറഞ്ഞാൽ ആരെങ്കിലും ഉണ്ടാകുമോ അത്; കെ.കെ. ശൈലജക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ആര്‍.എം.പി നേതാവ്

വടകര പാർലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അശ്ലീല വീഡിയോ വിവാദത്തില്‍ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ. കെ.കെ. ശൈലജക്കെതിരെയാണ് ആർ.എം.പി നേതാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. 

ഇന്ന് വടകരയില്‍ നടന്ന യു.ഡി.എഫും ആർ.എം.പിയും സി.പി.എം വർഗീയതക്കെതിരെയെന്ന പേരില്‍ സംഘടിപ്പിച്ച കാമ്ബയിനില്‍ പ്രസംഗിക്കവേയായായിരുന്നു വിവാദ പരാമർശം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, ഷാഫി പറമ്ബിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയില്‍ വെച്ചായിരുന്നു വിവാദ പരാമർശം.

സംഭവം വിവാദമായതോടെ ഹരിഹരൻ സമൂഹമാധ്യമത്തില്‍ ഖേദം പ്രകടിപ്പിച്ചു.

”സിപിഎമ്മിന്റെ സൈബർ ഗുണ്ടകള്‍ കരുതിയത്, അവർ ചില സംഗതികള്‍ നടത്തിയാല്‍ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വിഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്? ”- ഹരിഹരൻ പറഞ്ഞു. മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ചും ഹരിഹരൻ കുട്ടിച്ചേർത്തു. 

”ഈ പറയുന്ന വിഡിയോ ആരുണ്ടാക്കി? ഇത് ഉണ്ടാക്കിയതില്‍ പി. മോഹനന്റെ മകൻ നികിതാസ് ജൂലിയസിനു വല്ല പങ്കുമുണ്ടോ? പി.മോഹനന്റെയും ലതികയുടെയും മകൻ നികിതാസ് ജൂലിയസാണല്ലോ കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്. അവനാണല്ലോ പി.വി. അൻവർ എംഎല്‍എയുടെ പ്രധാനപ്പെട്ട ആള്‍. ഇന്ദു മേനോൻ എന്ന എഴുത്തുകാരി പറയുന്നതുപ്രകാരമാണെങ്കില്‍ അവനാണല്ലോ ബിജെപിയുടെ ശ്രീധരൻപിള്ള എന്ന ഗവർണർക്കു നേരെ കാറോടിച്ചു കയറ്റി അയാളെ കൊല്ലാൻ നോക്കിയത്. ഇതൊക്കെ സൈബർ ലോകത്തു വന്നതാണല്ലോ. 

”ശ്രീധരൻപിള്ളയേപ്പോലെ ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ച്‌ അയാളെ കൊല്ലാൻ ശ്രമിച്ചിട്ട് ശ്രീധരൻ പിള്ള പറഞ്ഞത് ചെറിയ പയ്യനല്ലേ, വിട്ടേക്കൂ എന്നാണ്. മാർക്‌സിന്റെയും ഏംഗല്‍സിന്റെയും രണ്ട് പുസ്തകവുമായി പോയതിനാണ് അലൻ ഷുഹൈബിനെയും യുഎപിഎ ചുമത്തി പി.മോഹനന്റെ നാട്ടിലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗവർണറെ കൊല്ലാൻ ശ്രമിച്ചതിനു കേസില്ല.” ഹരിഹരൻ പറഞ്ഞു

സ്ത്രീവിരുദ്ധ പരാമർശം ചർച്ചയായതോടെ ഹരിഹരൻ തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഖേദം പ്രകടിപ്പിച്ചു. ” ഇന്ന് വടകരയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതില്‍ നിർവ്യാജം ഖേദിക്കുന്നു.” ഹരിഹരൻ ഫെയ്സ്ബുക്കില്‍ പറഞ്ഞു.

Related Articles

Back to top button